പച്ചവിരിച്ച നെൽപാടത്തെ തലോടി എത്തിയ കാറ്റ്, പാടവരമ്പിലെ തെങ്ങിൻ
തോപ്പിലേക്ക് വീശിയടിച്ചു. തെങ്ങിൻ തോപ്പിൽ ഇളം പുല്ലുകൾക്ക് മുകളിൽ
പത്രകടലാസ്സ് വിരിച്ചു നിരത്തിയ ചീട്ടു കൂമ്പാരം മെല്ലെ അനങ്ങിയപ്പോൾ,
സതീശൻ കൈ എത്തുന്ന ദൂരത്തിൽ നിന്നും ഒരു കല്ലെടുത്തു കടലാസിന് മുകളിൽ
വെച്ചു. സതീശനും കൂട്ടുകാരും ആ പത്രക്കടലാസിന് ചുറ്റും ഇരുന്ന് ചീട്ടുകളി
തുടങ്ങിയിട്ട് നേരം കുറെ ആയി.
"അളിയാ, അപ്പോ എങ്ങനെയാ സാധനം എടുക്കണ്ടേ?"
തുടർച്ച ആയി കളിച്ചു തോറ്റ ആലസ്യത്തിൽ സതീശൻ തന്നെ ആണ് വിഷയം എടുത്തിട്ടത്.
"പിന്നെ എടുക്കണ്ടേ?"
അന്നത്തെ
മദ്യസേവക്കുള്ള ഷെയറിൻ്റെ കാര്യം ആണ് അവർ സംസാരിച്ചത്. എല്ലാവരും
പോക്കറ്റിൽ നിന്നും നൂറിൻ്റെ നോട്ട് എടുത്തു പത്രക്കടലാസിലേക്ക് ഇട്ടു.
സതീശൻ നോട്ടുകൾ എല്ലാം പിറക്കി എടുത്തു അടുക്കി.
"എടാ 600 ഒള്ളു, തികയില്ല"
"നീ ആ ഷാജിനെ വിളിക്ക്, അവനാകുമ്പോൾ വണ്ടിയും ഉണ്ട്, ബാക്കി കാശും ഇട്ടോളും. "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ