2020, മേയ് 1, വെള്ളിയാഴ്‌ച

മഴ പിന്നെയും പെയ്തു

മനുഷ്യൻ ഒരു സാമൂഹിക ജീവി ആണ്.അവനു ഒരിക്കലും ഒറ്റയ്ക്ക് നിലനിൽക്കാൻ പറ്റില്ല.അവൻ്റെ നിലനിൽപ്  തന്നെ മറ്റുള്ളവരെ ആശ്രയിച്ചാണ്.മനുഷ്യൻ്റെ ജീവിതം ഈ പ്രകൃതിയോട് എത്രമാത്രം ചുറ്റപ്പെട്ടിരിക്കുന്നു,സഹജീവികളോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യങ്ങൾക്കു  ഉത്തരം തേടുകയാണ് ഈ രചനകളിലൂടെ.

Now Available in Amazon

കുളത്തിലെ വെള്ളത്തിൽ കളിച്ചുകൊണ്ടിരുന്നപോൾ ചിന്നുമോൾ ഒരു ചെറിയ വട്ടത്തിൽ ഉള്ള പൂവ് വെള്ളത്തിലൂടെ ഒഴുകി നടക്കുന്നത് കണ്ടു.അവൾ അത് എടുത്തു മണത്തു നോക്കി അച്ചുവിനോട് പറഞ്ഞു. "ചേട്ടായി ഈ പൂവ് കണ്ടോ നല്ല മണം" "അത് ഇലഞ്ഞി പൂവാ" എന്നും പറഞ്ഞു മാപ്പിള കുളത്തിനപ്പുറത്തു പൂത്തു നിൽക്കുന്ന ഇലഞ്ഞി മരത്തിലോട്ടു വിരൽ ചൂണ്ടി.അച്ചുവും ചിന്നുവും അപ്പോഴാണ് ആ കുളത്തിനപ്പുറത്തുള്ള ചെറിയ കാട് ശ്രദിച്ചത്.അവിടെ ഇലഞ്ഞിയും പാലയും പനയും അങ്ങനെ ഒരുപാട് വലിയ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്നുണ്ട്. "അപ്പാപ്പാ അവിടെ പോയാൽ കുറെ ഇലഞ്ഞിപ്പൂവ് കിട്ടുമോ?" "അങ്ങോട്ട് മനുഷ്യന്മാർ പോകാൻ പാടില്ലാ." "അതെന്താ?" "അവിടത്തെ മണ്ണ് വെയിൽ കൊള്ളാനോ മനുഷ്യന്മാർ ചവിട്ടാനോ പാടില്ല,ആ മണ്ണ് വെയിൽ കൊണ്ടാൽ കുളം വാറ്റും,കുളം വറ്റിയാൽ കുലം മുടിയും."
-മഴ പിന്നെയുംപെയ്തു

Now Available in Amazon

നമ്മുടെ നാട്ടിൽ പലവർണ്ണത്തിൽ ഉള്ള കൊടികൾ പിടിച്ചു കാവൽ നിൽക്കുന്ന വിവരമില്ലാത്ത കാവൽ പട്ടികൾ ഉണ്ട്,അവരുടെ വിയർപ്പും ചോരയും ഉറ്റിക്കുടിച്ചു കൊഴുത്ത തന്തക്കു പിറക്കാത്ത ചില നായ്ക്കൾ ഉണ്ട് .ഇവരുടെ എല്ലാം തണലിൽ വളർന്നു പന്തലിച്ച മരത്തടികൾ ഉണ്ട് ,തിളങ്ങുന്ന ചന്ദ്രകലകൾ ഉണ്ട്,കളഭം പുതച്ച കളിമൺ പ്രതിമകൾ ഉണ്ട്.ഈ നാട് രക്ഷപ്പെടണമെങ്കിൽ ആദ്യം ഈ വർണ്ണക്കൊടികൾ പറിച്ചു കടലിൽ എറിയണം,പിന്നെ വളർന്നു പന്തലിച്ച മരത്തടികളിൽ തിളങ്ങുന്ന ചന്ദ്രകലകൾ തറച്ചു അതിൽ കളഭം കലർന്ന കളിമണ്ണ് തേച്ചു ആറ് അടി മണ്ണിൽ അടക്കുകയോ തിളക്കുന്ന അഗ്നിയിൽ ദഹിപ്പിക്കുകയോ ചെയ്യണം.
-കഥ പറഞ്ഞുകവിതയെന്ന്

Now Available in Amazon

"സമയം കിട്ടുമ്പോൾ മകനു മനസ്സിലാക്കി കൊടുക്കണം ...നിങ്ങൾക്ക് ഇല്ലാത്തതൊന്നും എന്റെ മകൾക്കും ഇല്ല എന്ന് " എന്നിട്ട് ഹരി മകളെയും കൂട്ടി തിരിച്ചു നടന്നു.നടക്കുന്നതിനിടയിൽ ഹരി മകളെ തോളോട് ചേർത്തു നിർത്തി ഒരു കാര്യം കൂടെ പറഞ്ഞു. "മോളെ ...ഒരു പെണ്ണിന്റെയും ജീവനിലും വലുതൊന്നും അല്ല അവളുടെ ശരീരം....മറിച്ചു പറഞ്ഞു ഉണ്ടാക്കുന്നതൊക്കെ വെറുതെയാ " അവൾ അച്ഛന്റെ കൈയിൽ മുറുക്കെ പിടിച്ചു നടന്നു വല്ലാത്തൊരു ധൈര്യത്തോടെ,ഇനി ഒരിക്കലും അകന്നു പോകില്ല എന്ന ഉറപ്പോടെ.
-ഉത്തരപടികളിൽഒളിപ്പിച്ചത്

Now Available in Amazon

"പതിനാല് വർഷത്തെ ദാഹമുണ്ട് ,മടിക്കുത്ത് നിറയെ കാശുണ്ട് ,മുന്തിയത് തന്നെ വേണം." ആ താടിക്കാരൻ അയാളെ ഒരു ഇടത്തരം ലോഡ്ജ്ന്റെ 341ആം നമ്പർ മുറിയിൽ കൊണ്ടുചെന്നു.ആ മുറിയുടെ വാതിൽ തുറന്നു മുപ്പതു വയസിനുമേൽ പ്രായം ഉള്ള ഒരു സ്ത്രീ വന്നു.
-വേട്ടമൃഗം

Now Available in Amazon

കാലംതെറ്റി പെയ്യുന്ന പെരുമഴയും കുതിച്ചൊഴുകുന്ന മലവെള്ളവും അവനെ ലക്ഷ്യം വെച്ചുള്ളതായിരുന്നോ ? അത് അവനെ പലരൂപത്തിൽ പിന്തുടരുന്നുണ്ടായിരുന്നു.സ്വസ്ഥമായ ഒളിയിടത്തിൽനിന്നും പ്രളയത്തിന്റെ രൂപത്തിൽ വന്ന് പുറത്തേക്ക് കൊണ്ടുവന്നു.രക്ഷാകരം നീട്ടി കാത്തിരുന്നവരുടെ മുന്നിൽ സംഹാരതാണ്ഡവം ആടിയ മലവെള്ളപ്പാച്ചിലിന്റെ രൂപത്തിൽ വന്ന് വഴിതടഞ്ഞു. ഒരിക്കലും കണ്ടുമുട്ടരുത് എന്ന് കരുതിയ കണ്ണുകൾക്ക് മുന്നിലേക്ക് അവനെ എറിഞ്ഞുകൊടുത്തത് നിർത്താതെ പെയ്യ്ത പെരുമഴ ആയിരുന്നു.ഒടുവിൽ അവനെ ഈ ഇടുങ്ങിയ പൊത്തിലോട്ടു നൂഴ്ന്നുകയറ്റിയതും രൗദ്ര ഭാവംപൂണ്ട ആ പേമാരി തന്നെ ആണ്.
-അനന്തരം

Now Available in Amazon



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ